Thursday, 28 May 2015

റൂമി പറഞ്ഞു.. നമ്മള്‍ക്കിടയില്‍ ജാലകങ്ങളില്ലെന്ന്..

ഇന്നലെ എന്തായിരുന്നു..
ദൈവങ്ങളുടെ
ആത്മസംഘര്‍ഷങ്ങളോ?
ഒന്നും മറക്കാന്‍ തന്നെ തോന്നുന്നില്ല.
രാപാടികളുടെ കിളിയൊച്ചകളെ
തോല്‍പ്പിച്ചുകൊണ്ട്
നീ എന്നെ പനിപിടിപ്പിച്ചു.
ഞാന്‍ ഞെരിഞ്ഞമര്‍ന്നു.
ഓരോ ഗാഢ ചുംബനങ്ങളും
ഇരുട്ടിനെ ഭേദിച്ച്
വെട്ടിത്തിളങ്ങി.

റൂമി മഴയായ്
പേമാരിയായ്
പെയ്തിറങ്ങി...

ഒരു അവദൂതന്‍..
ഒരു മധ്യസ്ഥന്‍..

റൂമി പറഞ്ഞു..
നമ്മള്‍ക്കിടയില്‍
ജാലകങ്ങളില്ലെന്ന്..
ചുവരുകളില്ലാതെങ്ങനെ
ജാലകങ്ങള്‍ നില്‍ക്കുമെന്ന്.

നീ വീണ്ടും വീണ്ടും
മുത്തിമുത്തിയുണര്‍ത്തി.,
എന്റെ പനിപിടിച്ച രാവുകളേ...
എന്റെ പൊള്ളലേറ്റ ഞരമ്പുകളേ..
എന്റെ എന്റെ പേപിടിച്ച
പ്രണയനൊമ്പരങ്ങളേ...
എന്നെ വിടാതിരിക്കൂ..
എന്നെ സ്വതന്ത്രനാക്കാതിരിക്കൂ..
ഒരടിമയുടെ ജീവിതം
എത്രധന്യമെന്ന്
ഞാനറിയുന്നു...
ഞനടിമ.

നിന്റെ ഉള്‍ത്തുടിപ്പുകള്‍ക്കിടയില്‍
വികാരങ്ങങ്ങളുടെ
നനുത്ത നീരുറവകള്‍
പടംപൊഴിച്ചിറങ്ങി..
നീ
നവജാത ശിശു.
ഇപ്പോള്‍
എന്റെ യീ തോളില്‍
മുഖമമര്‍ത്തി
ചുംബിച്ചുകൊണ്ടേയിരിക്കുന്നവള്‍...

എന്തീനീ സുപ്രഭാതങ്ങള്‍
നമുക്ക് വിലങ്ങുതടുയാവുന്നു..
സുപ്രഭാതങ്ങളെ
പാടിപ്പുകഴ്ച്ചിയ
കവികളോട് വല്ലാത്ത
വെറുപ്പ് തോന്നുന്നു.
വെളുപ്പിന്റെ സ്വാതന്ത്ര്യം
അസ്സഹനീയം തന്നെ.
ഈ ഇരുട്ടില്‍
പരസ്പരം പുണര്‍ന്ന്
ചുംബിച്ച്
വിഷമിച്ച്
കലഹിച്ച്
ഇങ്ങനെ ഇങ്ങനെ
കണ്ണുനിറച്ച്..

ഹാാ
ഈ രാത്രികളെന്ത്
സുന്ദരം...

No comments:

Post a Comment