Friday, 22 May 2015

നീതിമാനായ മോഷ്ടാവ്

തുടുത്ത് എഴുന്ന് നില്‍ക്കുന്ന
മുലഞെട്ടുകള്‍ കണ്ടാലറിഞ്ഞൂടേ
നീ എത്ര കാമാര്‍ത്തയായാണ്
'പേക്കിനാക്കള്‍' കാണുന്നതെന്ന്...

ഇരമ്പുന്ന നിശ്വാസങ്ങള്‍
ഉറക്കത്തിലെ മൂളലുകള്‍
കഴുത്തിലൂടെ ഒലിച്ചിറങ്ങുന്ന
വിയര്‍പ്പുതുള്ളികള്‍....

നിന്റെ സ്വപ്നം
കരിമ്പിന്‍ നീരു
പകരുന്നുണ്ട്...

തിരിഞ്ഞു മറിഞ്ഞും
ഇളകിയും കുറുകിയും
നീ മാറി മാറി
നിദ്രയിലാണ്ടപ്പോള്‍
കനത്ത ഗര്‍ത്തങ്ങളില്‍
നീരുകുമിഞ്ഞിറങ്ങി
ലാവയായൊഴുകി...

വിരലുകള്‍ വിറക്കുകയും
അടഞ്ഞ കണ്‍പോളകള്‍ക്കുള്ളില്‍
കൃഷ്ണമണികള്‍ പിടക്കുകയും ചെയ്യുന്നത്
കണ്ടാലറിയാം
ഉള്ളിലെ കടലിരമ്പം
മൂര്‍ദ്ധന്ന്യത്തിലാണെന്ന്...

ഇല്ല.. ഞാനിറങ്ങുന്നില്ല...
മച്ചിനുമുകളില്‍ നിന്ന്
കയറിട്ട് താഴേക്കിറങ്ങാനായിരുന്നു പദ്ധതി.
ചില്ലലമാരയിലെ വജ്രമാലയായിരുന്നു ലക്ഷ്യം.

ഇല്ല ഞാനിറങ്ങുന്നില്ല.
നേര്‍ത്തശബ്ദം കൊണ്ടുപോലും
ഇപ്പോള്‍ നിന്നെ ശല്യപ്പെടുത്താന്‍ ഞാനില്ല.
നിന്റെ മനോമുകുരങ്ങളെ കൊള്ളയടിക്കാന്‍ ഞാനില്ല.

No comments:

Post a Comment