Sunday, 31 May 2015

നിന്റെ മഴികള്‍കൊണ്ട് എന്റെ ദേഹം നിറയെ പൂക്കല്‍ വരച്ചിടു...

എന്നെ വിളിച്ചെന്നെ കൊല്ലു
എന്നെ നുകര്‍ന്നെന്നെ കൊല്ലു
എന്നെ നിന്റെ അണുക്കളായി വിഭജിക്കു
നിന്റെ ഹൃദയതിനെന്റെ
സ്വപ്നങ്ങള്‍ ഭാഗിച്ചു നല്‍കൂ.
എന്നെ വീഞ്ഞായി മോത്തി കിടിക്കൂ.

നിന്റെ മഴികള്‍കൊണ്ട്
എന്റെ ദേഹം നിറയെ പൂക്കല്‍ വരച്ചിടു...
ഓരോ പൂവിലും എന്റെ പേരു നീ കോറിയിടൂ.

വയ്യ
ഉള്ള് നിറഞ്ഞുമ്മകള്‍
നിന്റെ ദേഹം മുഴുവന്‍
എന്റെ ഉമിനീരിന്റെ സ്‌നിഗ്ദത

ഭൂമിയുടെ ഗര്‍ത്തത്തിലേയ്ക്ക്‌

എന്തിനാണ് നീയെന്നെ
'ആ' കൊടുമുടിയില്‍ നിന്ന്
ഭീതിയുടെ ഗര്‍ത്തത്തിലേയ്ക്ക്
തള്ളിയിടുന്നത്...
ഈ കൊടുമുടിയുച്ചിയിലേയ്ക്ക്
എത്തിച്ചേരാന്‍
നമ്മളെത്ര നടന്നു.
എത്ര വെയിലുകൊണ്ടു.
എത്ര രാവുകള്‍
പേക്കിനാക്കള്‍
കണ്ടു. പേടിച്ചു വിറച്ചു.
എത്ര വസന്തങ്ങള്‍
കൊണ്ടു, കൊടുത്തു.

ഋതുക്കളിലൂടെ
വെയിലും മഴയും മഞ്ഞും
ഇലപ്പൊഴിക്കലുകളും തളിരിടലുകളും
ഒന്നൊന്നായി നന്നായി
കുറിച്ചുവെച്ചിട്ടില്ലേ
നടന്നുകയറിയ
നമ്മുടെ കാലടികളില്‍...

എന്നിട്ടും
നീയെന്നെ
ആ കുന്നിന്‍ മുകളില്‍
നിന്നും
ഒറ്റക്ക്
ഈ ഏകാന്ത ഗര്‍ത്തത്തിലേയ്ക്ക്
തള്ളിയിടുന്നു...
കിടത്തിയുറക്കിയ
നിന്റെ മടിത്തട്ടില്‍,
ചേര്‍ന്നമര്‍ന്ന
മാറില്‍
എന്റെയീ മുഷിഞ്ഞ ശരീരത്തിന്റെ
വിയര്‍പ്പുമണം മാറീട്ടില്ലല്ലോ..

നേരം കൊത്തുന്ന
നിലാപക്ഷയുടെ
ചിറകുകരിഞ്ഞ്
എന്നോടൊപ്പം
താഴേക്ക് പതിക്കുന്നെന്നോ..
എന്ത് അത് നിന്റെ
മനസായിരുന്നെന്നൊ..

ഓ പ്രിയേ..
നീ വേദനിക്കുന്നെന്നോ...
ആത്മാവില്ലാതെ, കാഴ്ച്ചയില്ലാതെ
ഇപ്പോഴും
ആ കുന്നിന്‍പുറത്ത്
ദിശയറിയാതെ
ഭയന്ന് പരിഭ്രമിച്ചു
നീ കാത്തുനില്‍ക്കുന്നെന്നോ...

Saturday, 30 May 2015

ഈ മാതള നീര്‍ത്തുള്ളികള്‍

നോക്കൂ
ഈ മാതള നീര്‍ത്തുള്ളികള്‍
നിന്റെ ദേഹത്തു നിന്നും ഊര്‍ന്നിറങ്ങുന്ന
വിയര്‍പ്പുതുള്ളികളാണ്..
നിന്റെ ഓരോ രോമകൂപവും
പ്രണയോന്‍മാദത്താല്‍ പൂത്ത്
ചൊരിഞ്ഞവ..
വിഷാദമല്ല..
ദുര്‍ഗന്ധമല്ലവ
പ്രണയോല്ലാസ
പരമളസമൃദ്ധമായവ,,

ഈ മാതള തുള്ളികള്‍
നിന്റെ കണ്ണുനീര്‍
തുള്ളളികളാല്‍
വിശുദ്ധമാക്കപ്പെട്ടവ.
ഉള്ളില്‍
പൊട്ടിയുലയുന്ന
മുറിവുകളുടെ
നീറ്റലുകള്‍
നിന്റെ കണ്ണില്‍
ഊറിക്കൂട്ടിയ
അനുഭവങ്ങഴളുടെ
ലായനീ രൂപമാണത്..
അതാണതിനിത്ര വിശുദ്ധി..

ഈ മാതള നീര്‍ത്തുള്ളികള്‍
നിന്റെ ഹൃദയത്തിന്റെ
ചോര ഇറ്റിച്ചുവപ്പിച്ചവ.
ഇത് അതി വിശിഷ്ടം.
കാരണം ഉളളിന്റെ കലഹങ്ങള്‍
കൊണ്ട് മുറിപ്പെട്ട്
ചൊരിയുന്ന
ചുടുരക്തത്തിന്റെ
നേര്‍ സാന്നിദ്ധ്യമുണ്ടതില്‍..

ഈ മാതള നീര്‍ത്തുള്ളികള്‍
കോടി സൂര്യന്മാരെക്കാള്‍
ചൈതന്യമുള്ളവ..
നിന്റെ (എന്റെതന്നെ)
തിളക്കുന്ന തലച്ചോറില്‍
വെള്ളിരേഖകള്‍
വീണപ്പോള്‍
വിള്ളലുകളില്‍ നിന്നും
പൊട്ടിമുളച്ച
മുത്തുകളെ ഉള്ളടക്കം ചെയ്തവ..

ഈ മാതള തുള്ളികള്‍
നിന്റെ മുലകള്‍ ചൊരിഞ്ഞ
വാല്‍സല്യത്താല്‍ അതിസമ്പന്നത.
പിറക്കാതെ പോയ ഒരായിരം
കുഞ്ഞുങ്ങള്‍ക്ക് നീ
കാത്തുകാത്തു സൂക്ഷിച്ച
വെളുത്ത നന്മ
പിഴിഞ്ഞൊഴിച്ചവ..

ഈ നീര്‍ത്തുള്ളികള്‍
കാമം മുറ്റിയ നിന്റെ
യോനീസ്രവങ്ങളാല്‍
മത്തുകൂടിയവ..
പിടയ്ക്കുന്ന ശ്വാസത്തിന്റെ
ശീല്‍ക്കാരങ്ങളെ
വാറ്റിയെടുത്ത് നീ ഓഴുക്കിയിറക്കിയ
പ്രപഞ്ചത്തിന്റെ
നിലനില്‍പ്പ്... സൗഭഗം.. സൗന്ദര്യം...

ഇത് എന്റെ പ്രാണന്റെ നിലനില്‍പ്പിനായുള്ള
ദിവ്യാഔഷധം..
ഇത് എന്റെ പുനരുത്ഥാനം...
കാവ്യപ്രപഞ്ചത്തിനെ
എന്നിലേയ്ക്കടുപ്പിക്കാനുള്ള
വാജീകരണം..
ഇത് എന്റെ ചരിത്രങ്ങളെ
എന്റെ പ്രപഞ്ചോല്‍പ്പത്തിയെ
ഉള്ളടക്കം ചെയ്ത
മൃതസഞ്ജീവനി...

പ്രിയേ...
എന്നടുത്തിരിക്കൂ..
ഇത്
എന്റെ ഹൃദയകവാടം..
ഇതിന്റെ അധിപ നീയല്ലോ..


ആര്‍ത്തി

ആര്‍ത്തീന്നു പറയുമ്പോള്‍
എന്തിനാപ്പൊ ആര്‍ത്തിയില്ലാത്തത്?

നിന്റെ ശ്വാസത്തിന്
എനിക്ക് മുമ്പേ ആര്‍ത്തിയായിരുന്നു..
അത് തട്ടുമ്പോഴുള്ള
ചൂട് മറ്റെന്തിനേക്കാള്‍
ലഹരിയായിരുന്നല്ലോ.

പിന്നെ നീ ഇറ്റിറ്റു
വിതയ്ക്കുന്ന വാക്കുകള്‍..
അതിനാര്‍ത്തിയില്ലാതെങ്ങനെയിരിക്കും.
മാസ്മരികത ആര്‍ക്കാ
ആഗ്രഹിക്കാത്തത്...

പിന്നെ നിന്റെ
ചിരിയാണ്...
നോട്ടമാണ്...
രാവില്‍ വെട്ടിത്തിളങ്ങുന്ന
നിന്റെയാ ചിരിയും നോട്ടവും
രാവിനെ ഏറെ ഇഷ്ടപ്പെടുന്ന
ഒരു കള്ളനെന്നതിനാല്‍
ഞാന്‍ കൊള്ളയടിക്കാന്‍
കാത്തുവെച്ചിരിക്കുന്നവയല്ലേ..

പിന്നെ നിന്റെ
പ്രണയസുരഭില
വീര്‍പ്പുമുട്ടലുകളാണ്.
അപ്പാഴാണ്
നീ ഭൂമിയിലേക്കുവെച്ച്
ഏറ്റവും സുന്ദരിയാവുന്നത്.
ചിത്രകാരനെന്ന നിലയില്‍
അത് ഒപ്പിയെടുക്കാന്‍
എന്റെ കണ്ണുകള്‍ക്ക്
ആര്‍ത്തിയുണ്ടാവാതിരിക്കുമോ?

പിന്നെ നിനക്ക് കുളിരുമ്പോള്‍
അറിയാതെ തളര്‍ന്നുവിറക്കുന്ന ദേഹം..
അത് ഞാന്‍ തന്നെയാണല്ലോ..
അതില്ലാതെ എങ്ങനെയാണ്
ഞാനെന്റെ
തലച്ചോറിനെ നിലനിര്‍ത്തുന്നത്..
തലച്ചോറിലെ നാഡീ വേരുകള്‍ക്ക്
നീയില്ലാതെങ്ങെയാണ്
പറ്റിപ്പിടിച്ചു തഴച്ചുവളരാനാവുന്നത്..

നിന്റെ പൊള്ളലുകളാണ്
അവയ്‌ക്കേറ്റവും വലിയ ഉത്തേജനമെന്ന്
കാമുക സുവിശേഷം.

നീ ഹൃദയത്തോട് ചേര്‍ത്തുവെച്ചാല്‍

നീ ഹൃദയത്തോട്
ചേര്‍ത്തുവെച്ചാല്‍
എന്റെ ശരീരം മുഴുവന്‍
നാവുമുളക്കും
നിന്നോട് സംസാരിക്കാന്‍..
നിന്നോട് കഥകള്‍ ചൊല്ലാന്‍...

Thursday, 28 May 2015

റൂമി പറഞ്ഞു.. നമ്മള്‍ക്കിടയില്‍ ജാലകങ്ങളില്ലെന്ന്..

ഇന്നലെ എന്തായിരുന്നു..
ദൈവങ്ങളുടെ
ആത്മസംഘര്‍ഷങ്ങളോ?
ഒന്നും മറക്കാന്‍ തന്നെ തോന്നുന്നില്ല.
രാപാടികളുടെ കിളിയൊച്ചകളെ
തോല്‍പ്പിച്ചുകൊണ്ട്
നീ എന്നെ പനിപിടിപ്പിച്ചു.
ഞാന്‍ ഞെരിഞ്ഞമര്‍ന്നു.
ഓരോ ഗാഢ ചുംബനങ്ങളും
ഇരുട്ടിനെ ഭേദിച്ച്
വെട്ടിത്തിളങ്ങി.

റൂമി മഴയായ്
പേമാരിയായ്
പെയ്തിറങ്ങി...

ഒരു അവദൂതന്‍..
ഒരു മധ്യസ്ഥന്‍..

റൂമി പറഞ്ഞു..
നമ്മള്‍ക്കിടയില്‍
ജാലകങ്ങളില്ലെന്ന്..
ചുവരുകളില്ലാതെങ്ങനെ
ജാലകങ്ങള്‍ നില്‍ക്കുമെന്ന്.

നീ വീണ്ടും വീണ്ടും
മുത്തിമുത്തിയുണര്‍ത്തി.,
എന്റെ പനിപിടിച്ച രാവുകളേ...
എന്റെ പൊള്ളലേറ്റ ഞരമ്പുകളേ..
എന്റെ എന്റെ പേപിടിച്ച
പ്രണയനൊമ്പരങ്ങളേ...
എന്നെ വിടാതിരിക്കൂ..
എന്നെ സ്വതന്ത്രനാക്കാതിരിക്കൂ..
ഒരടിമയുടെ ജീവിതം
എത്രധന്യമെന്ന്
ഞാനറിയുന്നു...
ഞനടിമ.

നിന്റെ ഉള്‍ത്തുടിപ്പുകള്‍ക്കിടയില്‍
വികാരങ്ങങ്ങളുടെ
നനുത്ത നീരുറവകള്‍
പടംപൊഴിച്ചിറങ്ങി..
നീ
നവജാത ശിശു.
ഇപ്പോള്‍
എന്റെ യീ തോളില്‍
മുഖമമര്‍ത്തി
ചുംബിച്ചുകൊണ്ടേയിരിക്കുന്നവള്‍...

എന്തീനീ സുപ്രഭാതങ്ങള്‍
നമുക്ക് വിലങ്ങുതടുയാവുന്നു..
സുപ്രഭാതങ്ങളെ
പാടിപ്പുകഴ്ച്ചിയ
കവികളോട് വല്ലാത്ത
വെറുപ്പ് തോന്നുന്നു.
വെളുപ്പിന്റെ സ്വാതന്ത്ര്യം
അസ്സഹനീയം തന്നെ.
ഈ ഇരുട്ടില്‍
പരസ്പരം പുണര്‍ന്ന്
ചുംബിച്ച്
വിഷമിച്ച്
കലഹിച്ച്
ഇങ്ങനെ ഇങ്ങനെ
കണ്ണുനിറച്ച്..

ഹാാ
ഈ രാത്രികളെന്ത്
സുന്ദരം...

Wednesday, 27 May 2015

പ്രവചനം

ഒരിക്കല്‍ നീ ഒരു ശിലാകാരമാര്‍ജിജിക്കുംഅനങ്ങാന്‍ കഴിയാത്ത രൂപം.
നീ അഗ്രഹിക്കും ഒന്നു കൈ കാല്‍ കണ്മിഴികല്‍ അനക്കന്‍.
സാധിക്കില്ല.
ആഗ്രഹങ്ങള്‍ക്കനുസരിച്ച്
ഒരനക്കവും ഉണ്ടാവില്ല.

അപ്പോള്‍ നീ അറിയും
ഒരേകാകിയുടെ
ഭയാനകമായ ഉള്‍ത്തുടിപ്പുകള്‍.
ഒരു നിസ്സഹായന്റെ ദയനീയാവസ്ഥ.
നീ മനസറിഞു എന്നെ പ്രണയിക്കും.
ഞാന്‍ അങ്ങാകാശത്തു നിന്നു
പറന്നെത്തും..
ഒരീച്ചയെപൊലെ മൂളി മൂളി.
നിന്റെ ഇമയിണകളില്‍
ഒരു മന്ത്രക്കാല്‍ കൊണ്ട് തൊടും.
പെട്ടെന്നു നിനക്കനക്കം വെക്കും.
നീ കണ്ണു തുറക്കും. കൈകള്‍ പെട്ടെന്നനക്കും.
പുലര്‍കാലത്തിലെ സ്വപ്നമായിരുന്നതെന്നു നീ ഒരു ഞെട്ടലൊടെ തിരിച്ചറിയും.
അപ്പോഴും
എന്റെ നീളന്‍ കൈകളെ
നീ ഒന്നു തൊടനെങ്കിലും ആഗ്രഹിക്കും
ഒന്നു പ്രേമിച്ചു പോകും..