Thursday, 15 September 2016

ഓണത്തിന്റെ പിറ്റേന്നത്തെ പ്രഭാതം. ഒരവലോകനം.


ഇന്നലെ മാത്രമാണ്
ഒരതിര്‍ത്തിക്കപ്പുറത്തോളം
കൂട്ടിയിട്ട പ്രതീക്ഷകളെ
ഞാന്‍ കുടഞ്ഞ് കളഞ്ഞത്,
ഞാനെന്നെ കുടഞ്ഞുകളഞ്ഞപോലെ.
ആഴത്തില്‍ നട്ടുപിടിപ്പിക്കുന്ന
വൃക്ഷങ്ങള്‍
പച്ചപ്പുമാറ്റി
ഇളം തവിട്ടിലേയ്ക്ക് ചുവടുവെയ്ക്കുമ്പോള്‍
അറിയണം
പ്രണയം,
പൂക്കാത്തത്ര മുറ്റിപ്പോയ
മറ്റൊരു ജീവിതമാണെന്ന്.
ഇനിയൊരോണവും
വിരുന്നുവരാനില്ലവിടെ.
ഇനിയൊരു വസന്തവും
കൂടുക്കൂട്ടാനുമില്ലവിടെ.
ചില്ലകള്‍ അത്രമേല്‍
പഴകിദ്രവിച്ചിരിക്കുന്നു.
അട്ടക്കരിപൂട്ടിയ
ഉത്തരങ്ങള്‍പോലെ.

(ഈ ബ്ലോഗിലെ എന്റെ അവസാനത്തെ പോസ്റ്റാണിത്. പ്രതീക്ഷകള്‍ക്കുമേല്‍ എഴുതിത്തുടങ്ങിയ ബ്ലോഗാണിത്. സൂര്യകാന്തിപ്പൂവിനെ കുറച്ചുള്ളത്. അവളിനി ഉള്ളില്‍ തന്നെ കുടിയിരുന്നോട്ടെ, ആരേയും ശല്യം ചെയ്യാത്ത ഒരു ഭൂതബാധ പോലെ.)

No comments:

Post a Comment