Wednesday, 3 June 2015

ഋതുക്കള്‍ വാക്കുകളല്ല, അനുഭവങ്ങളാണ്..

ഋതുക്കള്‍ വാക്കുകളല്ല.
അനുഭവങ്ങളാണ്..
ഓരോ ഋതുവും ഓരോന്ന്..
നീ തണുത്തും, നനഞ്ഞും, ചൂടുപിടിച്ചും, െ
പയ്തിറങ്ങിയും വിറകൊള്ളണം..
ആത്മാവില്‍ ഞാന്‍
ഓരോ ഋതുക്കളെയും മുങ്ങിയെടുത്തോളാം..
എനിക്ക് നീയൊരു ചുംബനമേകൂ..
അതില്‍ ഗ്രീഷ്മവും വര്‍ഷവും ശൈത്യവും വസന്തവും
വെള്ളി നൂലിനാല്‍ കോര്‍ത്തുവെയ്ക്കൂ...

ഇന്നലെ പെയ്ത ചാറ്റല്‍ മഴ..


ഞാന്‍
ഒന്ന് നനഞ്ഞ ആലസ്യം...
ഓരോ തുള്ളിയിലും
നിന്റെ പ്രേമകാവ്യം.

ഉള്ളില്‍ ജലം ഊറിക്കൂടി
തളം കെട്ടി നിന്നപ്പോള്‍
നീയെന്നോട് ചോദിച്ചു?
എനിക്ക്.. അല്ല നിനക്കെന്താ പറ്റിയത്..
ചോദ്യം പൂര്‍ണമായും പുറത്തുവന്നിരുന്നില്ലല്ലോ..
പാതിയും ഉള്ളിലെവിടെയോ
തട്ടിത്തെറിച്ച് ചിതറിയാണ്
എന്നെ തേടി വന്നത്..

ഞാന്‍..

ഞാന്‍ നീയെന്ന
ഏക ലോകത്ത്
ഗതികിട്ടാതലയുന്ന വേദന..
ആത്മാവ്..

എന്റെ ആത്മാവെവിടെ?
ഞാന്‍ ഏത് നിമിഷിന്റെ സന്തതി?
ഞാനേത് സ്വരഗത്തിന്റെ/
നരകത്തിന്റെ
തണലിന്റെ/
വെയിലിന്റെ
ഏതു ഋതുക്കളുടെ സന്തതി...

നോക്കൂ അവളുടെ കണ്ണുകള്‍
ഈറനണിയുന്നത്..
അവളുടെ ഹൃത്തടം നോവുന്നത്..
അവളുടെ ചുണ്ടുകള്‍ വിതുമ്പുന്നത്...

പൂത്ത പൂവെല്ലാം അവള്‍
എനിക്കായുതിര്‍ത്തുവെച്ച്
കാത്തിരിക്കുന്നതു കണ്ടില്ലേ..
ഇനിയുമവള്‍ എന്നെ
എങ്ങനെ പ്രേമിക്കാനാണ്.. എവ്വിധം...??
അവള്‍ പറയുന്നു
അവള്‍ക്ക് പ്രേമിക്കാനേ അറിയില്ലെന്ന്..
പക്ഷെ ഞാന്‍ കൊള്ളുന്ന
ഈ പച്ചപ്പിന്റെ പേരെന്ത്?
സുഖമെന്ത്?
അവള്‍ എനിക്കായുയര്‍ത്തിയ
ആ പൂങ്കാവനത്തിന്റെ പേരെന്ത്?
നിറമെന്ത്?
എന്നിട്ടും അവള്‍
പറയുന്നു എന്നോളം അവള്‍ക്കെന്നെ
സ്‌നേഹിക്കാനറിയില്ലെന്ന്..

നിമിഷങ്ങളില്‍ ഞാന്‍ വാക്കുകളായി
അക്ഷരങ്ങളായി പെയ്തിറങ്ങുന്നു..
കാവ്യപ്രപഞ്ചമായി പരിവര്‍ത്തിക്കുന്നു..
എന്റെ ചുറ്റും പ്രകാശം പരക്കുന്നു..
ഞാന്‍ അക്ഷരങ്ങളാല്‍ വലയം ചെയ്യപ്പെട്ടവന്‍.
ഞാന്‍ കാവ്യങ്ങളാല്‍
സ്‌നാനം ചെയ്യപ്പെട്ടവന്‍..
പ്രിയേ
ഇത് നീയെനിക്ക് തന്ന ഔദാര്യം.
ജീവനേ
നീയിതെനിക്കായേകിയ
പരിമളം.. ജീവിതം..
ആലസ്യം...
എന്നിട്ടും
നീ ഇപ്പോഴും ചോദിക്കുന്നു
നിനക്കെന്താണ് പറ്റിയതെന്ന്..

നോക്കൂ
നീയീ കാവ്യ പ്രപഞ്ചത്തിനധിപ..
നീയീ അക്ഷരക്കൂട്ടങ്ങളുടെ രാജകുമാരി..
വരൂ..
ഈ ദുര്‍ബലനോട് ആജ്ഞാപിച്ചാലും..
പ്രപഞ്ചത്തിലെ എല്ലാ വാക്കുകളും
അന്വേഷിച്ചുകണ്ടുപിടിച്ച്
നിന്റെ പാദങ്ങളില്‍
പൂക്കളായര്‍പ്പിക്കാന്‍..
നിന്റെ ഹൃദയത്തെ
ഒരടിമയെ പോലെ
സംഗീത സാന്ദ്രമാക്കുവാന്‍..
നിന്നിലെ എന്നെ
പ്രാര്‍ത്ഥിച്ചുണര്‍ത്താന്‍...

Twavaf !!

The RIGHT is not at all right
The LEFT left the way
Where would I be?
Where I should stand?
Now I am wandering
Around a world,
Around a being
who is enchanting me
with a delight presence...

Tuesday, 2 June 2015

നിന്റെ വേദനകളെ ചുംബനങ്ങളാല്‍ ഞാന്‍ ശമിപ്പിക്കും.....


നിന്നില്‍ പൂത്തു നില്‍ക്കുന്ന എനിക്കറിയാം... നിന്നിലൂടെ ഈ ലോകത്തോട് വിളിച്ചു പഞ്ഞതാണോമലേ... സംശയങ്ങളില്ല. നിന്റെ നെഞ്ചിനുള്ളില്‍ ഞാന്‍ നീറുന്നു. നിന്റെ കണ്ണിനുള്ളില്‍ ഞാന്‍ വിതുമ്പുന്നു... നിന്റെ ത്വക്കില്‍ ഞാന്‍ നോവുന്നു... നിന്റെ ചെവികളില്‍ എന്റെ വിലാപം.. നിന്റെ നാവില്‍ എന്നിലെ എരിവ്..... ഈ ലോകം നോവുകളുടേതാണ്. പ്രേമങ്ങളുടേതാണ്.. വേദനകളുടെ സൗന്ദര്യം വേദനിച്ചുകൊണ്ട് തന്നെ നീയും ഞാനും അറിയുന്നു..ലോകം വല്ലാതെ ചുരുങ്ങിയതാണ്.   ഈ ലോകത്തിനുമപ്പുറം നമുക്ക് പറക്കണം.  പ്രിയേ  ഓരായിരം റോസാ ദലങ്ങളിലെ മഞ്ഞുതുള്ളികള്‍കൊണ്ട് നിന്നെ ഞാന്‍ കുളിർപ്പിക്കും. . നിന്റെ വേദനകളെ ചുംബനങ്ങളാല്‍ ഞാന്‍ ശമിപ്പിക്കും.....

ചെമ്പാലപ്പൂവ്....

അവള്‍: ഇതിന് ദുര്‍ഗന്ധമല്ല... പാലപ്പൂവിന്റെ മണമാണ്.

അവന്‍: ഞാന്‍ അനുഭവിക്കുന്നു.. നീ മാസത്തിലൊരിക്കല്‍ പൂത്തു നിക്കണത്... ഇപ്പോള്‍ നീ പറയുന്നു പാലപൂക്കണ്ന്ന്... ശരിയാണ് ഒരു ചെമ്പാല പൂത്തുലഞ്ഞു നില്‍ക്കണു...

അവള്‍: 'ചെമ്പാലപ്പൂവ്...' നീയെങ്ങനെയെന്റെ ഉള്ളറിഞ്ഞു? !!

അവന്‍: നീ വസന്തമാണ്... പാലപൂക്കും വസന്തം. നിനക്കുചുറ്റും പാലപ്പൂഗന്ധം. പൂവച്ചില്‍ പാലപ്പൂക്കളുടെ ധാര... പ്രവാഹം... കുത്തിയൊലിക്കുന്ന നിറക്കൂട്ടുകള്‍...

അവള്‍: കൂട്ടുകാരാ, എനിക്ക് ശ്വാസം മുട്ടുന്നു. എന്നില്‍ നീയാണ് പൂത്തിറങ്ങുന്നത്... ഞാന്‍ വസന്തം.. എന്റെ പൂക്കള്‍ നിന്റെ മദോന്മത്ത ലഹരി. നിനക്കായ് സമര്‍പ്പിതം..

അവന്‍:രാവേറെ ചെന്നിട്ടും നിന്റെ ഉടയാടകളില്‍ പൂക്കള്‍ പലകുറി പൂത്തുതളിര്‍ത്തു.. നീയതു കണ്ടില്ലേ?

അവള്‍: നിന്റെ മിഴികളില്‍ ഞാനവ കാണുന്നു. നിന്റെ മനം ഒരു മലര്‍വാടി. എന്നെ ഞാന്‍ കണ്ടുകൊണ്ടേയിരിക്കുന്നു .. നീ വികാരങ്ങളുടെ ഒരു മാസ്മരിക പ്രകാശം. പറുദീസ.

അവന്‍: ഞാന്‍ പ്രേമഭാരത്താല്‍ ചുംബിക്കുന്നു.. വസന്തം ഒഴുകിയിറങ്ങിയ നിന്റെ പൂവിതളുകളുകളില്‍. ചുവന്ന ചുണ്ടുമായി നിന്നിലേയ്ക്ക് ഞാന്‍ കൂടുമാറും.

അവള്‍: ഹൊ.. നീ എന്തൊരു വന്യതയാണ്. നിന്റെ പ്രണയവും.

അവന്‍: നിക്കറിയോ നിന്നില്‍ പൂക്കുന്നതത്രയും വന്യമാണെന്ന്? നിന്റെ നിലവിളികള്‍, നിന്റെ വേനദനകള്‍.. എവിടെ അവറ്റകള്‍...

അവള്‍: ശരിയാണല്ലോ. അവറ്റകളെവിടെ? നീ അവറ്റകളെ എന്തു ചെയ്തു?

അവന്‍: എന്റെ ചുണ്ടുകളാല്‍ ഞാന്‍ ഒപ്പിയെടുത്തത് നിന്റെ ചുവന്ന സൂര്യരശ്മികളെ മാത്രമല്ല... നിന്റെ സിരാപടലങ്ങളെ ഉഴുതുമറിക്കാന്‍ തേറ്റയുമായി വന്ന അവറ്റകളെ കൂടിയായിരുന്നു...

അവള്‍: പ്രിയനേ... നിനക്കെന്റെ വസന്തകാലമത്രയും... നിനക്കെന്നെ സ്വാര്‍ത്ഥതയോടെ സ്‌നേഹിച്ചുകൂടെ...

അവന്‍: കൂട്ടുകൂരീ... ഞാന്‍ ക്ഷീണിതനാണ്... നിന്റെ പ്രേമം എന്നെ വല്ലാതെ തളര്‍ത്തുന്നു. എന്റെ ജീവനില്‍, എന്റെ ശരീരത്തിന്റെ ഓരോ അംശത്തിലും നീ തിളങ്ങി നില്‍ക്കുന്നു. തലച്ചോര്‍ നിനക്കായി മാത്രം ചിന്തിക്കുന്നു. ഹൃദയം നിനക്കായി മാത്രം കവിതകള്‍ രചിക്കുന്നു. ഹാ നോക്കൂ.. ഇപ്പോള്‍ ഞാനൊരാര്‍ത്തവക്കാരനായിരിക്കുന്നത്....

Monday, 1 June 2015

നിനക്കായെഴുതി തുടങ്ങിയപ്പോള്‍

നിനക്കായ് എഴുതിത്തുടങ്ങിയപ്പോള്‍
വാക്കുകള്‍ക്ക് ഒരു നാണം...
ചിണുങ്ങിയും കുണുങ്ങിയും
എന്റെ വിരല്‍തുമ്പുകളില്‍
വന്നു നിന്ന് പിടഞ്ഞ് പരന്ന്
പടര്‍ന്നു കയറുന്നു...

നിനക്കായെഴുതി തുടങ്ങിയപ്പോള്‍
ഓരോ അക്ഷരകുരുന്നുകളും
കുസൃതികാട്ടി തുള്ളിച്ചാടി
തിമിര്‍ത്തു പെയ്യുന്നു...
ആര്‍ത്തു പെയ്യുന്ന
മഴത്തുള്ളികള്‍ വെള്ളക്കെട്ടുകളോട്
ചെയ്യുന്നപോലെ...

നിനക്കായെഴുതിത്തുടങ്ങിയപ്പോള്‍
അസ്തമയ സൂര്യന്‍
എന്റെ വാക്കുകളില്‍
വെട്ടമായ് നിറഞ്ഞൊഴുകി
ഓരോരോ അക്ഷരങ്ങളെയും
സുവര്‍ണ്ണരേഖകളാക്കുന്നു...

പ്രിയേ...
പ്രണയമരം കൊണ്ട്
എനിക്ക് തണലേകൂ
ഇലകള്‍ കൊഴിച്ച്
ഈ ഋതു ശിശിരമാണെന്നു
വിളിച്ചു പറയൂ..
നൂലുപോലെ മെല്ലിച്ച
വിരലുകളില്‍
ഒന്നുതൊട്ട്
കൂമ്പിപ്പോയ എന്റെ
കണ്ണുകളെ
ശൈത്യത്തിന്റെ വരവറിയിക്കൂ..
തണുത്തു വിറച്ച്
പ്രണയപ്പനി പിടിക്കട്ടെ...
കാഴചകള്‍ക്കങ്ങനെ
ചൂടു പകരട്ടെ...


ആരാണ് നീ, ഞാന്‍, റൂമി?

ഞാന്‍ പിതാവ്
നീ പുത്രന്‍
റൂമി പരിശുധാത്മാവ്...
ബൈബിള്‍ മനുഷ്യനെ
അകറ്റുന്നേയില്ല.
റൂമി തത്വചിന്തയിലെ
തെമ്മാടി...
ദര്‍ശനങ്ങളിലെ
പ്രണയ ദേവന്‍...