ഞാന്‍ പനീര്‍ പൂവിനോട് ചോദിച്ചു;
നിന്റെ നറുമണമെങ്ങുപോയി?
'വസന്തം കൊണ്ടുപോയി'-
യെന്നവള്‍ മൊഴിഞ്ഞു.
ഞാന്‍ വസന്തത്തിനോട് ചോദിച്ചു;
എന്താണ് നിന്റെ
നെറ്റിയിലീ വരകളെന്ന്.
'എന്റെ മുറിവുകളിലുപ്പുവെച്ചതാണെ'ന്നവളും.
ഒരിക്കല്‍ പൂവിട്ട ഉദ്യാനത്തില്‍ നിന്നും
ഞാന്‍ പുറത്തുകടന്നു.
അന്നുതൊട്ടലയുന്നു ഞാന്‍
ലക്ഷ്യമേതുമില്ലാതെ...
-നസീം ഷഫായി, കശ്മീരി കവയിത്രി
(ഉദ്യാനം എന്ന കവിതയില്‍ നിന്ന്)
